വാഷിങ്ടന്‍∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽനിന്നുള്ളവർക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി യുഎസ്. മേയ് നാലു മുതലാണ് വിലക്ക്. ഇന്ത്യയിലെ കോവിഡ് കേസുകൾ കൂടുന്നതും കൊറോണ വൈറസിന്റെ ഒന്നിലധികം വകഭേദങ്ങൾ രാജ്യത്ത് കണ്ടെത്തിയതുമാണ് കാരണമെന്ന് പ്രസ് സെക്രട്ടറി ജെൻ പ്സാക്കി പറഞ്ഞു.
അമേരിക്കൻ പൗരന്മാര്ക്കും യുഎസിലെ സ്ഥിരതാമസക്കാർക്കും വിലക്ക് ബാധകമല്ല. ആരോഗ്യപ്രവർത്തകരെയും വിലക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, ഇന്ത്യയ്ക്ക് സഹായം നൽകുന്നതിന് തടസ്സമില്ലെന്നും യുഎസ് വ്യക്തമാക്കി. ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്നും ആരെങ്കിലും രാജ്യത്ത് ഉണ്ടെങ്കിൽ തിരികെ വരണമെന്നും യുഎസ് നിർദേശിച്ചിട്ടുണ്ട്.
ഇന്ത്യയ്ക്കു പുറമെ ദക്ഷിണാഫ്രിക്ക, ബ്രസീൽ, യുകെ, അയർലൻഡ്, ചൈന, ഇറാൻ തുടങ്ങി കോവിഡ് കൂടുതലായ മറ്റു ചില രാജ്യങ്ങൾക്കും യുഎസ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക