രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുകയാണ്. പല സംസ്ഥാനങ്ങളും കോവിഡ് പ്രതിസന്ധിയിൽ പ്രതിരോധ മാർഗങ്ങൾ കണ്ടെത്തുകയാണ്. കർശന നിയന്ത്രണങ്ങളാണ് രാജ്യത്ത് മിക്കയിടങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് കോവിഡ് വ്യാപനം ശക്തി പ്രാപിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ പുതിയ നടപടി. സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തില്‍ നാളെ മുതല്‍ ഞായറാഴ്ച വരെ ലോക്ഡൗണിന് സമാനനിയന്ത്രണങ്ങള്‍
രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് ദേശീയ നയത്തിന് രൂപം നല്‍കാനും കേന്ദ്രസർക്കാരിനോട് കോടതി നിർദേശം നൽകി. താമസരേഖകളോ വ്യക്തിഗത തിരിച്ചറിയല്‍ കാര്‍ഡോ ഇല്ലാത്തതിന്റെ പേരില്‍ രാജ്യത്ത് രോഗികൾക്കാർക്കും ആശുപത്രിയിൽ ചികിത്സ ലഭിക്കാതിരിക്കുകയോ മരുന്ന് നല്കാതിരിക്കുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ഓക്സിജന്‍ സംഭരണം വര്‍ധിപ്പിക്കണമെന്നും വിതരണം സുഗമമാക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക