ഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ജയിച്ച ബിജെപി എംഎല്‍എമാരില്‍ പകുതിയിലധികം പേരും ക്രിമനല്‍ കേസുകളില്‍ പ്രതികളെന്ന് റിപ്പോര്‍ട്ട്.
അസോസിയേഷന് ഫോര്‍ ഡമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട (എഡിആര്‍) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തൃണമൂലിന്റെ മൂന്നിലൊന്ന് എംഎല്‍എമാരും മേല്‍പ്പറഞ്ഞ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്.
ആകെ 77 സീറ്റുകളിലാണ് ബിജെപിക്ക് ബംഗാളില്‍ വിജയിക്കാനായത്. ഇതില്‍ 65 ശതമാനം ആളുകളും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്നാണ് എഡിആര്‍ ബുധനാഴ്ച്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 39 എംഎല്‍എമാര്‍ക്കെതിരെ കൊലപാതക ശ്രമം അടക്കമുള്ള കേസുകളാണ് നിലവിലുള്ളത്. എഡിആര്‍ പുറത്തിറക്കിയിട്ടുള്ള ഈ പട്ടിക ദി പ്രിന്റ് അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എഡിആര്‍ കണക്കുകള്‍ പ്രകാരം തൃണമൂലിന്റെ 213 എംഎല്‍എമാരില്‍ 73 പേരും ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക