ഗാസ: പാലസ്തീനെതിരായ ബോംബാക്രമണം തുടർന്ന് ഇസ്രായേൽ. ഗാസയിലെ ജനവാസ കേന്ദ്രങ്ങളിൽ നടന്ന ആക്രമണങ്ങളിൽ ഇതുവരെ 41 കുട്ടികളാണ് കൊല്ലപ്പെട്ടത്. 22 സ്ത്രീകൾ ഉൾപ്പെടെ ഇതുവരെ 150ലധികം പേർ ഗാസയിൽ മാത്രം കൊല്ലപ്പെട്ടു കഴിഞ്ഞുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജനവാസ കേന്ദ്രങ്ങളിലേക്ക് ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളാണ് മരണനിരക്ക് ഇത്തരത്തിൽ കുത്തനെ ഉയരാൻ കാരണം.
ഹമാസ് സൈനിക കേന്ദ്രങ്ങളെ കൃത്യമായി കണ്ടെത്താൻ ഇതുവരെ ഇസ്രായേലിന് കഴിഞ്ഞിട്ടില്ല. അതിർത്തി പ്രദേശങ്ങളിൽ ജനവാസ കേന്ദ്രങ്ങളിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ ആക്രമണം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.
തുടർച്ചയായ ഏഴാം ദിവസമാണ് ഗാസ്ക്ക് മേൽ ബോംബുവർഷം ഇസ്രായേൽ തുടരുന്നത്. ആഗോള തലത്തിൽ പാലസ്തീന് വലിയ പിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ബോംബാക്രമണം ശക്തമാക്കിയത് കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പാലസ്തീന് പിന്തുണ അർപ്പിച്ച് കൂടുതൽ അറബ് രാജ്യങ്ങൾ രംഗത്തുവരുമെന്നാണ് സൂചന. ആയിരങ്ങൾ നഗരങ്ങളിൽ നിന്ന് പാലായനം ചെയ്യുകയാണെന്നാണ് വിവരം.
പലർക്കും സ്വന്തം താമസ സ്ഥലം പൂർണമായും നഷ്ടമായിട്ടുണ്ട്. വരും ദിവസങ്ങളിൽ ആക്രമണം കനപ്പിക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി നെത്യാഹൂ പറഞ്ഞത്.
ഒരു കുടുംബത്തിലെ 10 പേർ ഉൾപ്പെടെ നിരവധി പേരാണ് അഭയാർത്ഥി ക്യാംപിന് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മറ്റൊരു വ്യോമാക്രമണത്തിൽ അൽജസീറ, അസോസിയേറ്റഡ് പ്രസ് എന്നീ മാധ്യമ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന കെട്ടിടം ഇസ്രായേൽ തകർത്തിരുന്നു.
ഈ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന ജലാ ടവർ എന്ന കെട്ടിടമാണ് തകർന്നത്. കെട്ടിടം ആക്രമിക്കുന്നതിന് മുമ്പ് കെട്ടിടമുടമയ്ക്ക് ഇസ്രായേൽ സൈന്യത്തിൽ നിന്നും മുന്നറിയിപ്പ് ലഭിച്ചിരുന്നെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണത്തിന് ഒരു മണിക്കൂർ മുമ്പ് തനിക്ക് ഫോൺ കോൾ വന്നെന്നും എത്രയും പെട്ടന്ന് കെട്ടിടമൊഴിപ്പിക്കാൻ ഇസ്രായേൽ ഇന്റലിജൻസ് വകുപ്പ് ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകിയെന്നും ജലാ ടവർ ഉടമ ജാവദ് മെഹ്ദി പറഞ്ഞു.
എഎഫ്പിക്ക് ലഭിച്ച ശബ്ദ രേഖ പ്രകാരം ഒരു 10 മിനുട്ട് സമയം കൂടി തനിക്ക് അധികം അനുവധിക്കൂ ജേർണലിസ്റ്റുകൾക്ക് അവരുടെ സാധന സാമഗ്രികൾ എടുക്കാനുണ്ട് എന്ന് ഉടമ ഉദ്യോഗസ്ഥനോട് അപേക്ഷിക്കുന്നുണ്ട്. എന്നാൽ ഇസ്രായേൽ ഉദ്യോഗസ്ഥൻ അതിന് സമ്മതം മൂളിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക