കോവിഡ് പ്രമേയമാകുന്ന സിനിമകള്‍ പലരും ഒഴിവാക്കി വിടുന്നതാണെന്ന് നടന് ഷൈന്‍ ടോം ചാക്കോ. ഇപ്പോള്‍ എവിടെ നോക്കിയാലും കോവിഡിനെ കുറിച്ച് മാത്രമാണ് കാണാനും കേള്‍ക്കാനുമുള്ളത്. സിനിമയിലും അതു തന്നെ വന്നാല്‍ ആളുകള്‍ക്ക് മുഷിയും എന്നാണ് ഷൈന്‍ മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നത്.
കോവിഡ് കഥകള്‍ പലരും ഒഴിവാക്കുന്നതാണ്. യൂട്യൂബിലും മറ്റും ഒരുപാട് ഷോര്‍ട്ട് ഫിലിമുകള്‍ കോവിഡിനെ അടിസ്ഥാനമാക്കി വരുന്നുണ്ട്.
മാത്രമല്ല, ഇപ്പോള്‍ എവിടെയും കോവിഡിനെ കുറിച്ച് മാത്രമാണ് കാണാനും കേള്‍ക്കാനുമുള്ളത്. പത്രം തുറന്നാലും മൊബൈല്‍ എടുത്താലും ടിവി വച്ചാലും എല്ലാം കോവിഡ് മാത്രമാണ് കാണാന്‍ കഴിയുന്നത് എന്ന് ഷൈന്‍ പറയുന്നു.
എന്നാല്‍ ഒരു സിനിമ കാണാം എന്നോര്‍ക്കുമ്പോള്‍ അതിലും കോവിഡ് ആണെങ്കിലോ. അത് ആളുകള്‍ക്ക് മുഷിപ്പുണ്ടാക്കും. അതുകൊണ്ട് സിനിമയെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ അതിലേക്ക് കോവിഡ് കടന്നുവരാതെ ശ്രദ്ധിക്കാറുണ്ട് എന്നാണ് ഷൈന്‍ പറയുന്നത്.
കോവിഡ് കാലത്ത് ലവ്, മണിയറയിലെ അശോകന്, അനുഗ്രഹീതന്‍ ആന്റണി, വൂള്‍ഫ്, ഓപ്പറേഷന് ജാവ എന്നീ സിനിമകളാണ് ഷൈന്‍ ടോം ചാക്കോയുടെതായി റിലീസ് ചെയ്തത്. കോവിഡ് കാലത്ത് പുറത്തിറങ്ങിയത് ആണെങ്കിലും ഒന്നിലും കോവിഡ് പ്രമേയമായില്ല, അത്തരം സിനിമകള്‍ വരുമോ എന്ന ചോദ്യത്തിനാണ് ഷൈന്‍ മറുപടി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക