കര്‍ഷകരില്‍ നിന്ന് മില്‍മ നാളെ മുതല്‍ പാല് സംഭരിക്കും. മലബാര്‍ മേഖലയിലെ കർഷകരിൽ നിന്നാണ് മിൽമ പാൽ സംഭരിക്കുക. ലോക്ഡൗണ്‍ സൃഷ്ടിച്ച ഈ പ്രതിസന്ധി തരണം ചെയ്യാന്‍ തീവ്ര ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും നാളെ മുതല്‍ സംഘങ്ങളില്‍ നിന്ന് 80 ശതമാനം പാല് സംഭരിക്കുമെന്നും മില്‍മ മലബാര്‍ മേഖലാ യൂണിയന് ചെയര്മാന് അറിയിച്ചു. ലോക്ഡൗണില്‍ പാല് ഉത്പാദനം വന്‍തോതില്‍ കൂടുകയും എന്നാല്‍ പാല് വില്പന ഗണ്യമായി കുറയുകയും ചെയ്ത സാഹചര്യത്തിലാണ് രൂക്ഷ പ്രതിസന്ധി ഉടലെടുത്തത്.
കൊവിഡ് പഠനത്തിനായി മൃതദേഹം; ഇന്ത്യയിലെ ആദ്യ വനിതാ ദാതാവ്
ഇതര സംസ്ഥാനങ്ങളിലെല്ലാം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ മിച്ചം വരുന്ന പാല് ഇവിടങ്ങളിലേക്കയച്ച് പൊടിയാക്കുന്നതിലും തടസങ്ങൾ ഉണ്ടായി. മൂന്നുലക്ഷം ലിറ്റര്‍ പാലാണ് പ്രതിദിനം മലബാര്‍ യൂണിയനില്‍ മിച്ചം വന്നിരുന്നത്. ചൊവ്വാഴ്ച മുതല്‍ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പാലിന്റെ അളവ് മില്‍മ 60 ശതമാനമാക്കി കുറച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക