വി.ഡി.സതീശന് പ്രതിപക്ഷ നേതാവ്. പ്രഖ്യാപനം അല്‍പസമയത്തിനകമെന്ന് സൂചന. സംസ്ഥാന നേതൃത്വത്തെ ഹൈക്കമാന്‍ഡ് തീരുമാനം അറിയിച്ചു. ലീഗ് ഉള്‍പ്പെടെ ഘടകകക്ഷികളും നേതൃമാറ്റത്തെ പിന്തുണച്ചു.
എംഎല്‍എമാരുടെ ഭൂരിപക്ഷ പിന്തുണ വിഡി സതീശനെന്ന സൂചനകള്‍ക്കിടെ രമേശ് ചെന്നിത്തലക്കായി നേതാക്കള്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു.
വി.ഡി.സതീശന് എറണാകുളം ജില്ലയില്‍ നിന്നുള്ള ആദ്യ പ്രതിപക്ഷനേതാവ്. നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, എസ്റ്റിമേറ്റ് കമ്മിറ്റികളുടെ ചെയർമാൻ സ്ഥാനം വഹിച്ചു. എഐസിസി സെക്രട്ടറിയായും കെപിസിസി ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചു. തുടര്‍ച്ചയായി അഞ്ചാംതവണ പറവൂരില്‍ നിന്നുള്ള എംഎല്‍എ.
സിറ്റിങ് എംഎൽഎ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം. എംജി സർവകലാശാല യൂണിയൻ ചെയർമാനായും എൻഎസ്യു ദേശീയ സെക്രട്ടറിയായും പ്രവർത്തിച്ചു. 25 പ്രധാന സ്ഥാപനങ്ങളിലെ ട്രേഡ് യൂണിയൻ നേതാവാണ്. തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ആയിരുന്നു. 5 വർഷം കെപിസിസി ഉപാധ്യക്ഷ പദവി വഹിച്ചു. മികച്ച എംഎൽഎയ്ക്കുള്ള ഇരുപത്തഞ്ചിലേറെ അവാർഡുകൾ ലഭിച്ചു. സോഷ്യോളജിയിലും നിയമത്തിലും ബിരുദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക