മലപ്പുറം: കൊവിഡ് വ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ ഇന്ന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.
അടിയന്തര ആവശ്യമുള്ള മെഡിക്കല്‍ സേവനങ്ങള്‍, പത്രം, പാല്,പെട്രോള്‍ പമ്ബുകള്‍ ,ചരക്ക് വാഹനങ്ങള്‍ എന്നിവക്ക് മാത്രമേ ഇന്ന് അനുവാദമുണ്ടാവുകയുള്ളൂവെന്ന് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്മന്‍ അറിയിച്ചു.
ഹോട്ടലുകള്‍ക്ക് ഹോം ഡെലിവറിയും നടത്താം. പ്രധാന റോഡുകളിലെ പരിശോധനയ്ക്കൊപ്പം ഉള്‍പ്രദേശങ്ങളിലും ആള്‍ക്കൂട്ടമൊഴിവാക്കാന്‍ പൊലീസ് പ്രത്യേക നിരീക്ഷണം തുടങ്ങി. ഇതിനായി ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്.
തിരുവനന്തപുരം,എറണാംകുളം,തൃശൂര്‍ എന്നീ മൂന്നു ജില്ലകളില്‍ ഇന്നലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും മലപ്പുറത്ത് തുടരും.
എ.ഡി.ജി.പി വിജയ് സാഖറെ,ഐ.ജി അശോക് യാദവ് എന്നിവര്‍ മലപ്പുറം ജില്ലയില്‍ എത്തി പൊലീസ് നടപടികള്‍ നേരിട്ട് നിയന്ത്രിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക