ഡല്‍ഹി: പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപിയിലേക്ക് ചേക്കേറിയ മുന്‍ തൃണമൂല്‍ എംഎല്‍എ. പാര്‍ട്ടി വിട്ടതിന് മമതാ ബാനര്‍ജിയോട് മാപ്പുചോദിച്ച് തന്നെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട്് സോനാലി ഗുഹ എന്ന എംഎല്‍എയാണ് രംഗത്തെത്തിയത്.
തൃണമൂല്‍ വിടുക വഴി താന്‍ തെറ്റായ തീരുമാനമാണ് എടുത്തതെന്നും ബിജെപിയില്‍ തനിക്ക് യോജിച്ച് പോകാന്‍ കഴിയുന്നില്ലെന്നും സോനാലി മമതയ്ക്കെഴുതിയ കത്തില്‍ പറയുന്നു.
”ഒരു മത്സ്യത്തിന് വെള്ളത്തില്‍നിന്നും വിട്ട് ജീവിക്കാനാവാത്തതുപോലെ എനിക്ക് ദീദിയില്ലാതെ ജീവിക്കാനാവുന്നില്ല. എന്നെ തിരിച്ചുവരാന്‍ അനുവദിക്കണം” എന്നാണ് സോനാലി മമതയ്ക്കെഴുതിയത്.
മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിഴലായി അറിയപ്പെട്ടിരുന്ന സോനാലി നാല് തവണ തൃണമൂല്‍ എംഎല്‍എയുമായിരുന്നു. കഴിഞ്ഞ അസംബ്ലി തെരെഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് സോനാലി ഗുഹ പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് കുടിയേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക