കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്തിരിക്കുകയാണ് ഛത്തീസ്ഗഡ് സർക്കാർ. 18 മുതല്‍ 44 വയസുവരെ പ്രായമുള്ളവരിലെ വാക്സിന് വിതരണത്തിന് സംസ്ഥാന സർക്കാരാണ് പണം ചിലവഴിക്കുന്നത്. 45 വയസിന് മുകളിലുള്ളവർക്ക് മാത്രമേ വാക്സിൻ നല്‍കൂവെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. അതിനാൽ തന്നെ പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്ത് പകരം മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ ചിത്രം ഉൾപ്പെടുത്തിയിരിക്കുകയാണ്.
വാക്സിന് വിതരണത്തില്‍ നിന്ന് കേന്ദ്രം പിന്മാറുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ചിത്രം മാറ്റുന്നതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ വാക്സിന് വിതരണത്തിന് മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകേണ്ട കാര്യമില്ലെന്നും 45വയസിന് മുകളിലുള്ളവരിലെ വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രമാകും ഉപയോഗിക്കുകയെന്നും അവർ വ്യക്തമാക്കി.
കർഷകസമരം ആറുമാസം തികയുന്നു, പിന്തുണ പ്രഖ്യാപിച്ച് 12 രാഷ്ട്രീയപാര്‍ട്ടികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക