ന്യൂഡല്‍ഹി: പതിനെട്ടിനും നാല്പത്തിനാലിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സര്‍ക്കാരിന്റെ വാക്സിനേഷന് കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയും പ്രതിരോധ കുത്തിവെപ്പെടുക്കാം.
ഓണ്‍ലൈന്‍ രജിസ്ട്രേഷനോടൊപ്പം ഓണ്‍സൈറ്റ് രജിസ്ട്രേഷനും ഇനി ഉണ്ടാവുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുള്ളത്. നേരത്തേ കോവിന്‍ പോര്‍ട്ടലില്‍ രജിസ്ട്രേഷന് നിര്‍ബന്ധമായിരുന്നു.
എന്നാല്‍, സ്വകാര്യ ആശുപത്രികളും മറ്റും നടത്തുന്ന വാക്സിനേഷന് കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് മാത്രമേ തത്കാലം അനുവദിക്കുകയുള്ളൂ.
44 വയസ്സിന് താഴെയുള്ളവര്‍ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ഓണ്‍സൈറ്റ് രജിസ്ട്രേഷന് മുഖേന വാക്സിന് നല്‍കുന്നത് സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനത്തിന് വിധേയമായിരിക്കുമെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.
ഏതുസമയത്താണ് ഓണ്‍സൈറ്റ് രജിസ്ട്രേഷന് അനുവദിക്കുക തുടങ്ങിയ കാര്യങ്ങള്‍ അതത് സര്‍ക്കാരുകള്‍ക്ക് നിശ്ചയിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക