ന്യൂഡല്‍ഹി: മുന്‍ ദേശീയ ജൂണിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട് അറസ്റ്റിലായ സുശീല്‍ കുമാറിന് മറ്റൊരു തിരിച്ചടി കൂടി ലഭിച്ചിരിക്കുന്നു. റെയില്‍വേയില്‍ സീനിയര്‍ കൊമേഴ്സ്യല്‍ മാനേജരായ സുശീല്‍ കുമാറിനെ റെയില്‍വേ സസ്പെന്‍ഡ് ചെയ്തു.
കൊലപാതക കേസില്‍ ഒളിവിലായിരുന്ന സുശീല്‍ കുമാറും കൂട്ടാളികളും അറസ്റ്റിലായതിനു പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഡല്‍ഹി രോഹിണി കോടതി ഇവരെ ആറ് ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ഡല്‍ഹി പോലീസ് 12 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഡല്‍ഹി ഛത്രസാല്‍ സ്റ്റേഡിയത്തില്‍ മേയ് നാലിനാണ് 23കാരനായ സാഗര്‍ റാണെയെയും സുഹൃത്തുക്കളെയും സുശീല്‍ കുമാറും കൂട്ടാളികളും ചേര്‍ന്നു മര്‍ദിച്ചത്. ചികിത്സയിലിരിക്കേ സാഗര്‍ റാണ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക