യാസ് ചുഴലിക്കാറ്റ് നാളെ തീരം തൊടാൻ സാധ്യത. യാസ് ഏറ്റവുമധികം നാശം വിതയ്ക്കാൻ സാധ്യതയുള്ള ബംഗാളിലും ഒഡീഷയിലും അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ പ്രദേശങ്ങളില്‍നിന്ന് 10 ലക്ഷത്തിലധികം പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. മാത്രമല്ല, ജാര്‍ഖണ്ഡിലും അടിയന്തര സാഹചര്യം നേരിടാനുള്ള മുന്നൊരുക്കം പൂര്‍ത്തിയായിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെയോടെ ഒഡിഷയിലെ ഭദ്രാക്ക് ജില്ലയിലെ ധര്‍മ പോര്‍ട്ടിന് സമീപം ചുഴലിക്കാറ്റ് കര തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കടലാക്രമണം തടയാനായി ടെട്രാപോഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് പരിഗണനയിൽ; മുഖ്യമന്ത്രി
അപകട മുന്നറിയിപ്പുള്ള സംസ്ഥാനങ്ങളിൽ രക്ഷാപ്രവര്‍ത്തനവും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍ 74,000ത്തിലധികം ഓഫീസര്‍മാരെയും ജീവനക്കാരെയുമാണ് വിന്യസിച്ചിട്ടുള്ളതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. കൂടാതെ ഒന്‍പത് ലക്ഷം പേരെ ബംഗാളില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കഴിഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക