കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ നടക്കും. ഇന്നാണ് പ്രകടന പത്രിക സമർപ്പിക്കുന്നതിനുള്ള തീയതി. നിലവിലെ നിയമസഭയിൽ 99 അംഗങ്ങളാണ് ഇടതുപക്ഷത്തുള്ളത്. 41 പേരാണ് പ്രതിപക്ഷത്തുള്ളത്. ഇടതുമുന്നണിയിൽ സിപിഐ അംഗവും അടൂർ എംഎൽഎയുമായ ചിറ്റയം ഗോപകുമാറാണ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേയ്ക്ക് മത്സരിക്കുക. അതേസമയം, യുഡിഎഫും മത്സര രംഗത്തുണ്ടാകുമെന്നാണ് സൂചന. സ്പീക്കർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫ് എം.ബി രാജേഷിനെതിരെ പി.സി വിഷ്ണുനാഥിനെ മത്സരിപ്പിച്ചിരുന്നു.
പ്രഥമ ഐഎച്ച്ഡബ്ല്യു ജനനി പുരസ്കാരം സ്വന്തമാക്കി കേരളത്തിന്റെ മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ
അതിനാൽ തന്നെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കും യുഡിഎഫ് മത്സരിക്കാനാണ് സാധ്യത. സ്പീക്കർ തെരഞ്ഞെടുപ്പിൽ എംബി രാജേഷ് വിജയിച്ചത് 40 നെതിരെ 96 വോട്ടുകൾ നേടിയാണ്. മന്ത്രി വി അബ്ദുറഹിമാൻ, കെ ബാബു എംഎൽഎ, പ്രോ ടൈം സ്പീക്കറായിരുന്ന പിടിഎ റഹീം എന്നിവരും പ്രതിപക്ഷ അംഗം വിൻസന്റ് എംഎൽഎയും വോട്ട് രേഖപ്പെടുത്തിയിരുന്നില്ല. അട്ടിമറികൾ ഉണ്ടായില്ലെങ്കിൽ ഇടതുമുന്നണി സ്ഥാനാർത്ഥി തന്നെ ഡെപ്യൂട്ടി സ്പീക്കർ ആകാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക