ബംഗളൂരുവിൽ ക്രൂരമായ മർദ്ദനത്തിനും ലൈംഗിക പീഡനത്തിനും ഇരയായ ബംഗ്ലാദേശി യുവതിയെ ബംഗളൂരു പൊലീസ് കണ്ടെത്തിയത് കോഴിക്കോടു നിന്ന്. യുവതിയെ പീഡിപ്പിക്കുന്ന വിഡിയോ പുറത്തു വന്നതിനെ തുടർന്നു രണ്ട് യുവതികൾ ഉൾപ്പെടെ ബംഗ്ലാദേശിൽ നിന്നുള്ള ആറു പേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
ഒരാഴ്ച മുൻപാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിഡിയോ ക്ലിപ്പിൽനിന്നുള്ള വിവരങ്ങളും പ്രതികളെ ചോദ്യം ചെയ്തതിൽനിന്നുള്ള വിവരങ്ങളുംവച്ചാണ് കേസ് രജിസ്റ്റർ ചെ യ്തിരിക്കുന്നതെന്നാണ് ബംഗളൂരു പൊലീസ് അറിയിച്ചത്. 22കാരിയുടെ സ്വകാര്യഭാഗങ്ങളിൽ കു പ്പി കയറ്റി പീഡിപ്പിക്കുന്നതു വ രെ വീഡിയോയിൽ ചിത്രീകരിച്ചിരുന്നു.
മനുഷ്യക്കടത്തിലൂടെ ബംഗളൂരുവിലെത്തിച്ച യുവതി രക്ഷപ്പെട്ട് കേരളത്തിലെത്തിയെങ്കിലും ബലമായി തിരിച്ചെത്തിച്ച ശേഷമായിരുന്നു ക്രൂര പീഡനം. ഇരയായ പെൺകുട്ടിയെ കണ്ടെത്താൻ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കോഴിക്കോട് കണ്ടെത്തിയത്.
അവിടെ ബ്യൂട്ടിപാർലർ ജീവക്കാരിയായിരുന്ന യുവതിയെ വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിലെത്തിച്ച് മെഡിക്കൽ പരിശോധന നടത്തിയിരുന്നു. അറസ്റ്റിലായ സ്ത്രീകളിൽ ഒരാൾ പെൺകുട്ടിയുടെ അകന്ന ബന്ധുവാണെന്ന് ബംഗളൂരു സിറ്റി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക പ്രശ്നത്തെ ചൊല്ലിയുള്ള തർക്കമാണ് ക്രൂര പീഡനത്തിൽ കലാശിച്ചതെന്നാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക