കെഎസ്ആര്‍ടിസിയിലൂടെ ലാഭമുണ്ടാക്കുക എന്നതിനേക്കാൾ യാത്രക്കാരുടെ സുരക്ഷയും സൗകര്യപ്രദവുമായ യാത്ര ഒരുക്കുകയുമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. അതേസമയം, കെഎസ്ആര്‍ടിസി ശമ്പളപരിഷ്കരണം അടുത്തമാസം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2016 ന് ശേഷം കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചിട്ടില്ല. പ്രതിമാസം 20 കോടി അധിക ബാധ്യത ഉണ്ടാകുമെങ്കിലും അടുത്ത മാസം തന്നെ ശമ്പളപരിഷ്കരണത്തിനുള്ള ദീര്‍ഘകാല കരാര്‍ ഉണ്ടാക്കും. സാമ്പത്തിക ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ആന്റണി രാജു അറിയിച്ചു.
ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് , യുഡിഎഫും മത്സരിച്ചേക്കും…!
സ്വകാര്യ ബസ്സുകളുടെ മെയ് 31 ന് അവസാനിക്കുന്ന പാദത്തിലെ നികുതി ഒഴിവാക്കുന്ന കാര്യമാണ് പരിഗണനയിലുള്ളത്. കൂടാതെ സംസ്ഥാനത്തെ ആര്‍ടിഒ സേവനങ്ങള്‍ ഓണ്‍ലൈനാക്കുമെന്നും അദ്ദേഹം അറിയിച്ചു. ജോലി നഷ്ടപ്പെട്ട എം പാനല്‍ ജീവനക്കാരോട് മുന്‍ഗണന നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. എം പാനല്‍ ജീവനക്കാര്‍ക്ക് കെ സ്വിഫ്റ്റിലെ ജോലിക്ക് മുന്‍ഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക