ഒഴുക്കിൽപ്പെട്ടുപോയ അച്ഛനെയും കുഞ്ഞനിയത്തിയെയും രക്ഷിക്കാൻ ഏഴുവയസുകാരൻ നീന്തിയത് ഒരു മണിക്കൂർ. അവധിക്കാലം ആഘോഷിക്കുന്നതിനിടയിൽ ഫ്ലോറിഡയിൽ സെന്റ് ജോൺസ് നദിയിൽ വച്ചാണ് അപകടം ഉണ്ടായത്. സ്റ്റീവൻ പോസ്റ്റും രണ്ട് മക്കളും കയറിയ ബോട്ട് ഒഴുക്കിൽപ്പെട്ട് മറിയുകയായിരുന്നു.
പെൺകുട്ടിക്ക് മാത്രമാണ് ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്നത്. ബോട്ട് മറിഞ്ഞ് മകൾ വീണത് കണ്ടതും മകളെ രക്ഷിക്കാൻ ഒഴുക്കിലേക്ക് സ്റ്റീവൻ ചാടി.
അച്ഛനും അനിയത്തിയും ഒഴുക്കിൽ പെട്ടെന്ന് മനസിലാക്കിയ ചെയ്സ് സർവശക്തിയുമെടുത്ത് തീരത്തേക്ക് നീന്തുകയായിരുന്നു. സഹായിക്കണേയെന്നുള്ള ചെയ്സിന്റെ നിലവിളിയാണ് മൂന്നാളുടെയും ജീവൻ രക്ഷിച്ചത്.
കരയുണ്ടായിരുന്നവർ വേഗത്തിൽ രക്ഷാബോട്ടുമായി നദിയിലിറങ്ങി സ്റ്റീവനെയും മകളെയും രക്ഷിക്കുകയായിരുന്നു.
ചെയ്സിനെ കൊണ്ട് തീരം വരെ നീന്താൻ കഴിയുമെന്ന് താൻ പ്രതീക്ഷിച്ചില്ലെന്നും ജീവൻ തിരികെ കിട്ടിയതിൽ സന്തോഷമുണ്ടെന്നും സ്റ്റീവൻ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക