രാജ്യത്ത് ഇന്ധവില കുതിച്ചുയരുമ്പോഴും മൗനത്തിൽ മുങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച്
കോണ്‍ഗ്രസ്. ഇന്ധനവില വര്‍ധനയ്ക്കെതിരേ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന ചോദ്യവുമായി അമിതാബ് ബച്ചന്, അനുപം ഖേര്‍, അക്ഷയ് കുമാര്‍ എന്നിവര്‍ക്ക് മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റ് കത്ത് അയച്ചു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധനവിനെതിരേ ഈ താരങ്ങളെല്ലാം ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇന്ന് രാജ്യത്തെ ഇന്ധനവില വില 100 കടന്നിട്ടും താരങ്ങൾ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും കത്തിൽ ചോദിച്ചിട്ടുണ്ട്. പെട്രോള്‍ വില 63 രൂപയായിരുന്ന കാലത്ത്
ഇന്ധനവില വര്ധിച്ചെന്നാരോപിച്ച് ബച്ചൻ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു.
ഇന്ധന വിലവര്‍ധനവില്‍ അന്ന് പ്രതികരിച്ച ബച്ചന് എന്തു സംഭവിച്ചെന്നും കോൺഗ്രസ് ചോദിച്ചു. അതേസമയം മുംബൈയില്‍ പെട്രോള്‍ വില 100 കടന്നിരിക്കുകയാണ്. നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 100.72 രൂപയാണ് മുംബൈയിലെ വില. ഡീസലിന് 92.69 രൂപയും. രാജ്യത്തെ ഭൂരിഭാഗം നഗരങ്ങളിലും പെട്രോള്‍ വില 100 രൂപയ്ക്ക് അടുത്താണ്. കേരളത്തില്‍ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 96.81 രൂപയും ഡീസലിന് 92.11 രൂപയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക