തിരുവനന്തപുരം: സംസ്ഥാന വികസനം ലക്ഷ്യമിട്ടുള്ള രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിന്റെ അവതരണം നിയമസഭയിൽ തുടങ്ങി. ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ആദ്യ ബജറ്റാണിത്.
വികസനം ലക്ഷ്യമിടുന്ന പോസ്റ്റീവ് ബജറ്റാണിതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കും. കോവിഡിന്റെ മൂന്നാം വരവിനെക്കുറിച്ചുള്ള ആശങ്ക കണക്കിലെടുക്കും. പ്രഖ്യാപനങ്ങൾ നടപ്പാക്കാന്‍ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. തോമസ് ഐസക് അവതരിപ്പിച്ചത് സമഗ്രമായ ബജറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ഇരു ബജറ്റുകൾക്കും ഇടയിലുണ്ടായ കോവിഡിന്റെ രണ്ടാം തരംഗവും ഇനി മുന്നിൽക്കാണുന്ന മൂന്നാം തരംഗവും നേരിടാനുളള പദ്ധതികൾ ആരോഗ്യ മേഖലയിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എല്ലാവർക്കും വാക്സീൻ ലഭ്യമാക്കുകയെന്ന വലിയ വെല്ലുവിളി ഏറ്റെടുക്കാൻ ഫണ്ട് വകയിരുത്തും. എൽഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ള തുടക്കവും ബജറ്റിലെ പദ്ധതികളിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക