വരുന്ന മൂന്ന് വർഷം സംസ്ഥാനത്തിന് ഏറെ നിർണായകം. കാരണം മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്റെ പൊതുകടം 3.9 ലക്ഷം കോടി കവിയും. നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് രേഖയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊവിഡ് ഒന്നാം തരംഗത്തിൽ സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തില്‍ 1.65ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്നും രേഖകള്‍ വ്യക്തമാക്കുന്നു. കൊവിഡ് പ്രതിസന്ധി വാക്സിനിലൂടെ മറികടന്നാൽ എല്ലാ മേഖലയും സജീവമാകുമെന്ന് കണക്കുകൂട്ടിയാണ് സമ്പദ് ഘടനയെ സര്‍ക്കാര്‍ ഇപ്പോള്‍ വിലയിരുത്തുന്നത്.
നടപ്പുവര്‍ഷം 6.6 ശതമാനം ലക്ഷ്യമിടുന്ന ആഭ്യന്തര ഉത്പാദനം ദുരിതകാലം കഴിയുമ്പോള്‍ 12.5 ശതമാനം നേടാമെന്ന് ധനമന്ത്രി നിയമസഭയില്‍ സമര്‍പ്പിച്ച ബജറ്റ് രേഖ വ്യക്തമാക്കി. അതിന് നടപ്പ് സാമ്പത്തിക വര്‍ഷം 3,27,000 കോടിയാകുന്ന പൊതുകടം 22,23 വര്‍ഷത്തില്‍ 3,57,000 കോടിയും 23-24ല്‍ 3,90,000 കോടിയാകുമെന്നും കണക്കു കൂട്ടുകയാണ്.
ഇക്കൊല്ലം ആഭ്യന്തര ഉത്പാദനത്തിന്റെ 37 ശതമാനമുള്ള പൊതുകടം 35 ശതമാനമായി കുറയുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍. കൊവിഡിനെ പ്രതിരോധിച്ച് കടമെടുത്ത് വികസനവും ക്ഷേമവും തുടരാനുള്ള ശ്രമം ഫലം കണ്ടില്ലെങ്കിൽ പൊതുകടം മൂന്നാം വര്‍ഷം നാല് ലക്ഷം കോടി കവിയുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക