ന്യൂഡല്‍ഹി: കേരളാ കോണ്‍ഗ്രസിനെ ഇനി കെ. സുധാകരന് നയിക്കും. കെപിസിസി പ്രസിഡന്റായി കെ സുധാകരനെ ഹൈക്കമാന്‍ഡ് പ്രഖ്യപിച്ചു.സുധാകരനെ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്ത വിവരം രാഹുല്‍ ഗാന്ധി നേരിട്ടാണ് കെ.സുധാകരനെ വിളിച്ചറിയിച്ചത്. എ- ഐ ഗ്രൂപ്പുകളുടെ എതിര്‍പ്പിനും കെപിസിസി അധ്യക്ഷസ്ഥാനം മോഹിച്ച് അണിയറ നീക്കം നടത്തിയ ചില സീനിയര്‍ നേതാക്കളേയും മറികടന്നാണ് കെ.സുധാകരന് കെപിസിസി അധ്യക്ഷസ്ഥാനത്തക്ക് എത്തുന്നത്.
തൊണ്ണൂറുകളില്‍ അക്രമരാഷ്ട്രീയം ആളിക്കത്തിയ കാലത്ത് സിപിഎമ്മും ആര്‍എസ്എസും പരസ്പരം പോരടിച്ചു നിന്നപ്പോള്‍ അതിനിടയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രതിരോധമൊരുക്കി സുധാകരന് പാര്‍ട്ടിയുടെ മുന്‍ നിര നേതാവായി.
പുറമെ കുറച്ച് കടുപ്പക്കാരനെങ്കിലും അണികള്‍ക്ക് പ്രിയപ്പെട്ട നേതാവാണ് കെ.സുധാകരന്. കണ്ണൂരും കാസർഗോഡും സുധാകരന് ശക്തമായ സ്വാധീനമുണ്ട്. അതേസമയം കണ്ണൂരില്‍ പറയത്തക്ക സ്വാധീനമോ പ്രവര്‍ത്തനമോ സുധാകരന് നടത്തിയിട്ടില്ലെന്നും മറ്റു ജില്ലകളിലെന്ന പോലെ അവിടെയും കോണ്‍ഗ്രസ് തകര്‍ച്ചയെ നേരിട്ടെന്നും അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ പ്രായമാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടു വരുന്നതില്‍ മറ്റൊരു പ്രധാന തടസമായി നിന്നത് . 73 വയസുള്ള സുധാകരനെ കെപിസിസി അധ്യക്ഷനായി കൊണ്ടു വന്നത് എന്ത് തലമുറമാറ്റമാണ് കേന്ദ്രനേതൃത്വം നടത്തുന്നതെന്ന ചോദ്യം അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക