സിനിമയുടെ അവിഭാജ്യഘടകമാണെങ്കിലും നിർമ്മാതാക്കൾക്ക് എല്ലായിടത്തു നിന്നും നേരിടേണ്ടി വരുന്നത് വിവേചനമാണെന്ന് നിർമ്മാതാവ് ബി സി ജോഷി
‘വീട്ടിലേക്കുളള വഴി എന്ന ചിത്രത്തിന് എനിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയിരുന്നു. എന്നാല്‍ പത്രത്തില്‍ വരുമ്പോള്‍ സംവിധായകന്റെ ഫോട്ടോയാണ് വരിക. പ്രൊഡ്യൂസറുടെ ഫോട്ടോ കാണത്തില്ല. ഞാന്‍ ഇത് സംഘടനയില്‍ പറഞ്ഞിട്ടുണ്ട്. ഇത് മാധ്യമങ്ങളോട് പറയണം.
കാരണം മാധ്യമങ്ങള്‍ക്ക് പരസ്യം കൊടുക്കന്നത് നമ്മളാണ്. അല്ലാതെ ഡയറക്ടറല്ല. അപ്പോ പ്രൊഡ്യൂസറുടെ ഫോട്ടോ അവര്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ്. അവര്‍ എന്താണ് നമ്മളെ ഒഴിവാക്കുന്നത്’, ബിസി ജോഷി ചോദിക്കുന്നു
ഇന്‍ഡസ്ട്രിയിലുളള മിക്ക ആളുകള്‍ക്കും ജോലി കൊടുക്കുന്നത് പ്രൊഡ്യൂസേഴ്സ് ആണ്. പക്ഷേ ആ പ്രൊഡ്യൂസേര്‍സിന് ഒരു വിലയും കാണത്തില്ല.
ചിത്രം പോലുളള പടങ്ങള്‍ ചെയ്ത നിര്‍മ്മാതാവ് ഒന്നുമില്ലാതെയാണ് ഈ അടുത്ത കാലത്ത് മരിച്ചത്. വളരെ കഷ്ടപ്പെട്ടു, അങ്ങനെ എത്രയോ പ്രൊഡ്യൂസേഴ്സ്.
ഒരു പടം വിജയിച്ചാല്‍ നിര്‍മ്മാതാക്കളെ എല്ലാവര്ക്കും വലിയ മതിപ്പാണ്. എന്നാല്‍ പരാജയപ്പെട്ടാല്‍ അവരെ ആരും തിരിഞ്ഞുനോക്കില്ല’, ബിസി ജോഷി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക