ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രശസ്തമായ ബാബ കാ ധാബയുടെ ഉടമ കാന്ത പ്രസാദ് ആത്മഹത്യക്ക് ശ്രമിച്ചു. ഇദ്ദേഹത്തെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.
മദ്യപിച്ച ശേഷം ഉറക്കഗുളിക കഴിച്ചതാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. മകന്റെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ്
അറിയിച്ചു.
വൃദ്ധദമ്പതികള്‍ റോഡരികില്‍ നടത്തിയിരുന്ന തട്ടുകടയില്‍ നിന്നും പ്രശസ്തിയിലേക്ക് ഉയരുകയായിരുന്നു. പിന്നീട് ഇവര്‍ ആരംഭിച്ച റെസ്റ്റോറന്റ് കച്ചവടമില്ലാതെ പൂട്ടിയതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. തങ്ങളുടെ തട്ടുകടയെ പ്രശസ്തമാക്കിയ യൂട്യൂബറായ ഗൗരവ് വാസന്
എതിരായ ആരോപണത്തില്‍ മാപ്പു പറഞ്ഞ് കാന്താ പ്രസാദ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക