സർക്കാരിനെയും പ്രതിപക്ഷത്തെയും വിമർശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. മാധ്യമങ്ങൾക്കു മുന്നിൽ പരസ്പരം കൊമ്പുകോർക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ക്രിമിനലുകളാണെന്ന് അദ്ദേഹം പറഞ്ഞു. മരംമുറി കൊള്ള, കോവിഡ് പ്രതിരോധ പാളിച്ച എന്നിവയിൽ നിന്നും ചർച്ചകൾ വഴിതിരിച്ചു വിടാനുള്ള സര്‍ക്കാര്‍ -പ്രതിപക്ഷ ആസൂത്രിത ശ്രമം മാത്രമാണിത്. വിദ്യാഭ്യാസ രംഗത്ത് ഉന്നത സംഭാവന ചെയ്ത ഒരു കോളേജിനെ കേവലം ഗുണ്ടകളുടെയും ക്രിമിനിലുകളുടെയും കേന്ദ്രമായിരുന്നുവെന്ന തരത്തില്‍ ഇരുവരും ചേര്‍ന്ന് വക്രീകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
താത്കാലികാശ്വാസം; സംസ്ഥാനത്തിന് 9.85 ലക്ഷം ഡോസ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി
കോവിഡ് കണക്കുകൾ വിശദീകരിക്കുന്നതിനുള്ള വാർത്താസമ്മേളനത്തിൽ മുൻകൂട്ടി എഴുതി തയ്യാറാക്കി പത്ത് പതിനഞ്ച് മിനിറ്റോളം കൊലവിളി നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനും അക്രമത്തിന് ആഹ്വാനം ചെയ്യുന്ന കെ.സുധാകരനും കേരളത്തെ അപമാനിക്കുകയാണ് ചെയ്യുന്നത്. കോവിഡ് മഹാമാരിയെ സംബന്ധിച്ച് ഗൗരവമായി ചർച്ച ചെയ്യേണ്ട സമയത്ത് ഇത്തരം വാക്ക് തർക്കങ്ങളും പോര്‍വിളിയും നടത്തുന്നത് അപമാനമുണ്ടാക്കുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക