കൃഷിയിടത്തിലെ ദോഷമകറ്റാനായി 10 വയസ്സുകാരിയെ ബലി നൽകാൻ ശ്രമിച്ചെന്ന പരാതിയിൽ പൂജാരി ഉൾപ്പെടെ 5 പേർ അറസ്റ്റിൽ. കർണാടകയിലെ നെലമംഗല ഗാന്ധി ഗ്രാമത്തിൽ വീടിനു മുന്നിൽ കളിക്കുകയായിരുന്ന നാലാം ക്ലാസ് വിദ്യാർഥിനിയെ അയൽക്കാരായ 2 സ്ത്രീകൾ തട്ടിക്കൊണ്ടു പോയി കൊല്ലാൻ ശ്രമിച്ചെന്നാണു പരാതി.
കൃഷിയിടത്തിനു നടുവിലിരുത്തിയ ശേഷം കഴുത്തിൽ മാല ചാർത്തിയപ്പോഴാണ്, അന്വേഷിച്ചെത്തിയ മുത്തശ്ശി കണ്ടതും കരഞ്ഞു ബഹളം വച്ചതും. അതേസമയം, കൃഷിയിടത്തിൽ ക്ഷേത്രം നിർമിക്കുന്നതിന്റെ ഭാഗമായി ബാലികാ പൂജ നടത്തിയെന്നാണ് അറസ്റ്റിലായവരുടെ മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക