കൊല്ലം: കൊല്ലത്ത് ആത്മഹത്യ ചെയ്ത വിസ്മയയുടെ കുടുംബം നല്‍കാമെന്നേറ്റ അത്രയും സ്വര്‍ണം നല്‍കിയില്ലെന്ന് കിരണിന്റെ അച്ഛന് സദാശിവന്‍പിള്ള. വിസ്മയയുമായി മകന് കാറിനെ ചൊല്ലി വഴക്കിട്ടിരുന്നതായും സദാശിവന്‍പിള്ള പറഞ്ഞു.
മകന് ആഗ്രഹിച്ച കാറല്ല അവര്‍ നല്‍കിയത്. പ്രശ്ന പരിഹാരത്തിന് വിസ്മയയുടെ വീട്ടുകാര്‍ ശ്രമിച്ചില്ലെന്ന് കിരണിന്റെ വീട്ടുകാർ പറയുന്നു.
സ്വര്‍ണത്തിന്റെ പേരില്‍ കിരണ്‍ വഴക്കിട്ടിട്ടില്ലെന്നും പിതാവ് വ്യക്തമാക്കി.വിസ്മയയെ കഴിഞ്ഞ ദിവസമാണ് ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടേത് കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിച്ച് വിസ്മയയുടെ മാതാപിതാക്കളും സഹോദരനും രംഗത്തെത്തിയിരുന്നു. കിരണിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക