വിസ്മയയുടെ ദയകൊണ്ടാണെന്ന് കിരണ്‍കുമാര്‍ ഇപ്പോഴും സര്‍ക്കാര്‍ ജോലിയില്‍ തുടരാന്‍ കാരണമെന്ന്
ബന്ധുക്കള്‍. മുന്‍പൊരിക്കല്‍ കിരണ്‍ മദ്യപിച്ച് വീട്ടിലെത്തി വിസ്മയയെ തല്ലി. ഇത് തടയാന്‍ ശ്രമിച്ച സഹോദരനെയും മര്‍ദ്ദിച്ചു.ഈ സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ട് പോവാനായിരുന്നു കുടുംബാഗംങ്ങളുടെ തീരുമാനം.
എന്നാല്‍ കിരണിന്റെ മേലുദ്യോഗസ്ഥര്‍ ഇടപെട്ട് പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു. എന്നാല്‍ കേസുമായി മുന്നോട്ട് പോവാനായിരുന്നു കുടുംബാംഗങ്ങളുടെ തീരുമാനം.
എന്നാല്‍ വിസ്മയ സഹോദരനോട് പറഞ്ഞു: ‘ ജോലി കളയേണ്ട ചേട്ടാ, നമ്മളായിട്ട് ആ വീട്ടിലെ വരുമാനം കളയേണ്ട. ഞാനിനി ആ വീട്ടിലേക്ക് പോവുന്നില്ല,’വിസ്മയയുടെ ഈ വാക്കുകളാണ് നിയമനടപടികള്‍ വേണ്ടെന്ന വെക്കാന്‍ പ്രോരിപ്പിച്ചതെന്ന് സഹോദരന് വിജിത്ത് വി നായര്‍ പറഞ്ഞു. ആ ഒത്തുതീര്‍പ്പാണ് ഇന്ന് വിസ്മയയുടെ മരണത്തില്‍ കലാശിച്ചതെന്നും സഹോദരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക