ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണ്ഡല പുനർനിർണയത്തിന്റെ നടപടികൾ ആരംഭിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് മോദി പറഞ്ഞു. മാത്രമല്ല, ഡൽഹിയുമായുള്ള ദൂരം കുറയ്ക്കണമെന്നും ഒപ്പം മനസുകൾ തമ്മിലുള്ള അകലം കുറയ്ക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സർവകക്ഷി യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള ചർച്ച നടന്നത്. ഇതോടെ വിഷയത്തെ സംബന്ധിച്ച് ചേർന്ന സർവകക്ഷി യോഗം അവസാനിച്ചു.
പാകിസ്താനല്ല ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയതെന്നും അതിനാൽ തന്നെ അനുച്ഛേദം 370 പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതായും പിഡിപി നേതാവ് മെഹബൂബ മുഫ്തി അറിയിച്ചു. യോഗത്തിൽ ഭൂരിഭാഗം നേതാക്കളും ഉന്നയിച്ചത് അനുച്ഛേദം 370 റദ്ധാക്കിയ വിഷയമാണ്. അതേസമയം, കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം ഉൾപ്പെടെ അഞ്ച് വിഷയങ്ങൾ തായി ഗുലാം നബി ആസാദ് വ്യക്തമാക്കിയിരുന്നു. മൂന്ന് മണിക്കൂറാണ് സർവകക്ഷി യോഗം നീണ്ടുനിന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക