ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണത്തിൽ ശശി തരൂരിനെതിരെ കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് നല്കി ഹരജി വിധി പറയാന്‍ മാറ്റി. കേസ് വിധി പറയാനായി മാറ്റിയത് ഡല്‍ഹി റോസ് അവന്യു കോടതിയാണ്. രണ്ടാം തവണയാണ് ഇത്തരത്തില്‍ ഹരജിയില്‍ വിധി പറയുന്നത് മാറ്റുന്നത്.
മരംമുറി വിവാദം: പഴുതടച്ച അന്വേഷണമെന്ന് വനംമന്ത്രി
ഏപ്രില്‍ 12നാണ് പ്രത്യേക കോടതി ജഡ്ജി ഗീതാഞ്ജലി ഗോയല്‍ ഹരജി വിധി പറയാനായി മാറ്റിയത്. ശശി തരൂരിന് വേണ്ടി ഹാജരായത് മുതിര്‍ന്ന അഭിഭാഷകന് വികാസ് ഫവയാണ്. സര്‍ക്കാറിനെ പ്രതിനിധീകരിച്ച് ഹാജരായത് അഡിഷീല് പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവയാണ്. സുനന്ദ പുഷ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് 2014 ജനുവരിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക