വെള്ളത്തിനടിയിലുള്ള പൈപ്പ്ലൈനിൽ നിന്നുള്ള വാതക ചോർച്ച മൂലം ഗൾഫ് ഓഫ് മെക്സിക്കോയുടെ സമുദ്രത്തിൽ വലിയ തീപിടുത്തമുണ്ടായതായി റിപ്പോര്‍ട്ട്. വെള്ളത്തിൽ തീ പടരുന്നതിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായി. അഗ്നിജ്വാലകൾക്ക് ഉരുകിയ ലാവയോട് സാമ്യമുള്ളതിനാൽ അവയെ “തീയുടെ കണ്ണ്” എന്ന് വിളിച്ചിരുന്നു.
മെക്സിക്കോയിൽ നിന്നും മറ്റിടങ്ങളിൽ നിന്നുമുള്ള വിവിധ പത്രപ്രവർത്തകരും പ്രസിദ്ധീകരണങ്ങളും വൃത്താകൃതിയിലുള്ള തീ പിടുത്തത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട് .അഗ്നിജ്വാലകളെ നിയന്ത്രിക്കാൻ നൈട്രജൻ ഉപയോഗിച്ചതായാണ് റിപ്പോർട്ട്.
മെക്സിക്കോയുടെ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയായ പെട്രോളിയോസ് മെക്സിക്കാനോസ് അല്ലെങ്കിൽ പെമെക്സിന്റെ കടലിനടിയിലുണ്ടായ തീപിടുത്തം പൂർണ്ണമായും നിയന്ത്രിക്കാൻ അഞ്ച് മണിക്കൂറിലധികം സമയം എടുത്തു.
പ്രാദേശിക സമയം പുലർച്ചെ 5: 15 നാണ് ഗ്യാസ് ചോർച്ചയിൽ തീപടർന്നതെന്നും രാവിലെ 10: 30 ഓടെ അത് പൂർണ്ണമായും കെടുത്തിയെന്നുമാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക