മലയാള സിനിമയിലെ പ്രതിഭാശാലിയായ സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്. ഭരത് ഗോപിയെ നായകനാക്കി അടൂര്‍ ഒരുക്കിയ ചിത്രമാണ് കൊടിയേറ്റം. 1978ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ശാന്തമ്മ എന്ന കഥാപാത്രമായാണ് കെപിഎസി ലളിത വേഷമിട്ടത്.
കൊടിയേറ്റത്തില്‍ അഭിനയിക്കാന്‍ എത്തിയ കെപിഎസി ലളിത അടൂരിനോട് ചോദിച്ച കാര്യത്തെ കുറിച്ചാണ് സംവിധായകന് പങ്കുവക്കുന്നത്. ”കൊടിയേറ്റത്തില്‍ അഭിനയിക്കാന്‍ വന്ന കെ.പി.എ.സി ലളിത ചോദിച്ചത്, സൗന്ദര്യം കുറവായതുകൊണ്ടാണോ എന്നെ കാസ്റ്റ് ചെയ്തത് എന്നാണ്.”
ഇതിന് താന്‍ കൊടുത്ത മറുപടിയെ കുറിച്ചും അടൂര്‍ പറയുന്നു. അഭിനയിക്കാന്‍ അറിയാവുന്നതു കൊണ്ടാണ് കാസ്റ്റ് ചെയതത് എന്നായിരുന്നു തന്റെ മറുപടി എന്നത് എന്നാണ് മറുപടി കൊടുത്തതെന്ന് സംവിധായകന് പറയുന്നു. കോമഡി ചെയ്യുന്നവര്‍ക്ക് ഏതു വേഷവും ചെയ്യാന്‍ പറ്റും എന്നാണ് അടൂര്‍ പറയുന്നത്.
നല്ല നടനാണ് ഇന്ദ്രന്‍സെന്നും അഹങ്കാരമില്ലെന്നും സംവിധായകന് പറയുന്നു. ‘പിന്നെയും’ എന്ന സിനിമയില്‍ ഇന്ദ്രന്‍സ് മുഖ്യവേഷം ചെയ്തു. ചെക്കു കിട്ടിയതിന്റെ പിറ്റേന്നു വീട്ടിലെത്തി ഇന്ദ്രന്‍സ് ചോദിച്ചത് ‘സര്, ഇത്രയൊക്കെ തരാനുണ്ടോ’ എന്നാണെന്ന് സംവിധായകന് മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക