സഹോദരന് സ്ഥലത്തില്ലന്ന തിരിച്ചറിവില്‍ വീട്ടിലെത്തി. മുറിയില്‍ ടിവി കണ്ടുകൊണ്ടിരിരുന്ന 6 വയസ്സുകാരിയെ വാപൊത്തിപിടിച്ച ശേഷം പീഡിപ്പിക്കാന്‍ ആദ്യനീക്കം. പരാജയപ്പെട്ടപ്പോള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനുള്ള ശ്രമമായി. ഇതിനിടെ അനക്കമറ്റപ്പോള് വാഴക്കുലകെട്ടിയിരുന്ന കയറിന്റെ അറ്റത്ത് ഷാളിന്റെ ഒരറ്റം കെട്ടി. ബാക്കി ഭാഗം പെണ്‍കുട്ടിയുടെ കഴുത്തില്‍ ചുറ്റി ഉയര്‍ത്തി. മരണവെപ്രളത്തില് തുറന്ന പെണ്‍കുട്ടിയുടെ മിഴികള്‍ അടച്ചശേഷം മുറി അകത്തുനിന്നും പൂട്ടി ,ജനാല വഴി രക്ഷപെടല്‍.
വണ്ടിപ്പെരിയാറില്‍ 6 വയസ്സുകാരിയെ പീഡനത്തിനിടെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ അര്ജ്ജുന് സംഭവത്തെക്കുറിച്ച് പൊലീസില്‍ വൈളിപ്പെടുത്തിയ വിവരങ്ങള്‍ ഇങ്ങിനെ. ഇന്നലെ അറസ്റ്റിലായ 22 കാരനായ ഇയാളെ ഇന്ന് രാവിലെ 11 മണിയോടെ തെളിവെടുപ്പിനായി കൃത്യം നടത്തിയ വീട്ടില്‍ എത്തിച്ചിരുന്നു.ഇന്ന് കോടതിയില്‍ ഹാജരാക്കും.
പെണ്‍കുട്ടിയുടെ 15 കാരനായ സഹദരനുമായി അര്ജ്ജുന് അടുപ്പത്തിലായിരുന്നു. സംഭവദിവസം പെണ്‍കുട്ടിയുടെ സഹോദരനും അടുത്ത സുഹൃത്തുക്കളായ ഏതാനും പേരും മുടിവെട്ടുന്നതിന് പോകുന്നതായി അര്ജ്ജുന് മനസ്സിലാക്കിയിരുന്നു. ഇവര്‍ പോയ ഉടനെ അര്ജ്ജുന് പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു.
ഈ സമയം പെണ്‍കുട്ടി ടിവി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. വാപൊത്തിപ്പിടിച്ച ശേഷം അര്ജ്ജുന് പെണ്‍കുട്ടിയെ ഇവിടെ നിന്നും അല്‍പ്പം മാറ്റിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമം നടത്തി. ഇതില്‍ പരാജയപ്പെട്ടതോടെയാണ് കുരുന്നിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇയാള്‍ ഇരയാക്കിയത്.
ഇതിനിടയില്‍ വേദനയില്പിടഞ്ഞ് കുട്ടി അനക്കമറ്റ് വീണു. കുട്ടി മരിച്ചെന്നായിരുന്നു അര്ജ്ജുന് വിശ്വസിച്ചത്. തുടര്‍ന്ന് ഇത് ആത്മഹത്യയാക്കി മാറ്റുന്നതിനായി ഈ കൊടും ക്രൂരന്റെ നീക്കം. ഇതിനായി തപ്പിയപ്പോള്‍ കായ് കെട്ടിതൂക്കാന്‍ സൂക്ഷിച്ചിരുന്ന കയറാണ് അര്‍ജ്ജുന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതിന് കാര്യമായി നീളമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് മുറിയില്ക്കിടന്നിരുന്ന ഷാള്‍ ഒരറ്റത്തുകെട്ടി കെട്ടിത്തൂക്കുന്നതിനുള്ള നീക്കം നടത്തിയത്.
ഷാള്‍ കഴുത്തില്‍ ചുറ്റി ഉയര്‍ത്തിയപ്പോള്‍ പെണ്‍കുട്ടി കണ്ണുതുറന്നു. മരണ വെപ്രാളം പ്രകടിപ്പിച്ചപ്പോഴും ഈ നരാധമന് മരണം ഉറപ്പാക്കി. തുറന്ന മിഴികള്‍ കൈകൊണ്ട്് തടവി അടയ്ക്കുകയും ചെയ്തു. ഇതിനുശേഷം അകത്തുനിന്നും മുറി പൂട്ടി ജനല്‍വഴി പുറത്തുചാടി. കഷ്ടി അരമണിക്കൂറിനുള്ളില്‍ എല്ലാം കഴിഞ്ഞു.
സഹോദരനും സുഹൃത്തുക്കളും മടങ്ങിയെത്തുമ്ബോള്‍ വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ഇവര്‍ വിവരം അടുത്തുതമസിച്ചിരുന്ന ബന്ധുവായ സ്ത്രീയെ അറിയിച്ചു. ഇവര്‍ കതകിന്റെ വിടവിലൂടെ കത്തിയിട്ട് , ലോക്ക് മാറ്റി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദ്ദേഹം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക