അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ എം.എൽ.എ കെ.എം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്തേക്കും. നേരത്തെ നൽകിയ മൊഴിയും വിജിലൻസ് ശേഖരിച്ച തെളിവുകളും തമ്മിൽ വൈരുധ്യം കണ്ടെത്തിയ
സാഹചര്യത്തിലാണ് നടപടി. ഇതിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഈയാഴ്ച നോട്ടീസ് നൽകുമെന്നാണ് സൂചന.
ഏറ്റവും ഒടുവിൽ ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നടന്ന പരിശോധനയിൽ 47 ലക്ഷം രൂപയും നിരവധി രേഖകളും പിടിച്ചെടുത്തിരുന്നു. പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു വിശദീകരണം. യു.ഡി.എഫ് അഴീക്കോട് മണ്ഡലം കമ്മിറ്റി പണം പിരിക്കാൻ തീരുമാനിച്ച യോഗത്തിന്റ മിനിട്സും രസീതിന്റ രേഖകളും വിജിലൻസ് മുന്നിൽ ഹാജരാക്കി.
കോഴിക്കോട്, കണ്ണൂർ വയനാട് എന്നിവിടങ്ങളിലെ സ്വത്തുക്കളുടേയും ബിസിനസിന്റേയും തെളിവുകളും
ഷാജി നൽകിയിരുന്നു.
എന്നാൽ ഇതിന് പുറമെ വിജിലൻസ് സ്വയം കുറെ തെളിവുകൾ ശേഖരിച്ചു. ഈ തെളിവുകളും ഷാജിയുടെ
മൊഴിയും തമ്മിൽ വൈരുധ്യമുണ്ടെന്നാണ് കണ്ടെത്തൽ. ഇതിന്റ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം
ചെയ്യൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക