മന്ത്രവാദം നടത്തുന്നെന്ന് ആരോപിച്ച് യുവാവിനെ അതിക്രൂരമായി മർദ്ദിച്ച് മൂത്രം കുടിപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ഒഡിഷയിലെ ബാലാൻഗിർ ജില്ലയിലാണ് സംഭവം. ഹഡിബന്ദു ബഗാർടി എന്നയാൾക്കാണ് ക്രൂരമർദ്ധനം ഏൽക്കേണ്ടി വന്നത്. നിലവിൽ ഇയാൾ ചികിത്സയിലാണ്. ഒഡിഷയിലെ ബോലൻഗിർ ജില്ലയിലെ സിന്ധേകെല പൊലീസ് സ്റ്റേഷൻ പരിധിയിലെ പരുവബാടി ഗ്രാമത്തിൽ ജൂലൈ മൂന്നിനാണ് സംഭവം.
ഇതുമായി ബന്ധപ്പെട്ട വീഡിയോ വൈറലായതോടെയാണ് സംഭവം പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്.അജ്ഞാതമായ കാരണങ്ങളാൽ ഗ്രാമത്തിൽ നിരവധിയാളുകൾ രോഗബാധിതരാകാൻ തുടങ്ങി. ഇരയായ ആളുടെ ആഭിചാരക്രികൾ മൂലമാണ് ഗ്രാമത്തിൽ ഇങ്ങനെ സംഭവിച്ചതെന്ന് പ്രദേശവാസികൾ സംശയിച്ചു. തുടർന്ന് ഗ്രാമത്തിലെ പ്രായമായവർ ഒന്നിച്ചു കൂടുകയും ഇയാളെ ശിക്ഷിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
ഗ്രാമത്തിലെ ഒരു കൂട്ടം ആളുകൾ വടിയുമായി ബഗാർടിയുടെ വീട്ടിലേക്ക് എത്തുകയും ഇയാളെ വീട്ടിൽ നിന്ന് വലിച്ച് പുറത്തേക്കിട്ട് മർദ്ദിക്കുകയുമായിരുന്നു. പൊതുജനമധ്യത്തിൽ വെച്ച് ആയിരുന്നു ഈ ദയാരഹിതമായ പ്രവർത്തികൾ. സംഭവത്തെക്കുറിച്ച് അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇവരെ വിലക്കുകയും ബഗാർടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയും ചെയ്തു. അതേസമയം പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആക്രമിക്കപ്പെട്ട ആളിന്റെ ബന്ധുക്കൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക