തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധിച്ച എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്ലസ് വൺ സീറ്റുകളുടെ ലഭ്യത കുറവുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു പ്രതിഷേധം.ഇതോടെ നൗഫലിനെ യോഗത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. പിന്നീട് കൻ്റോൺമെന്റ് പൊലീസ് എത്തി നൗഫലിനെ അറസ്റ്റ് ചെയ്തു.
സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി യോഗം വിളിച്ചത്. വിദ്യാര്‍ഥി സംഘടനകള്‍, തൊഴിലാളി യൂണിയനുകള്‍, മഹിളാ സംഘടനകള്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തിയായിരുന്നു യോഗം. മലബാർ മേഖലയിൽ ആവശ്യത്തിന് ഹയർസെക്കൻഡറി സീറ്റുകളില്ലെന്ന് ചൂണ്ടികാട്ടി പ്രതിഷേധ മുദ്രാവാക്യങ്ങളെഴുതിയ ടീഷർട്ട് യോഗത്തിൽ നൗഫല്‍ ഉയർത്തിക്കാട്ടി.
സീറ്റ് ക്ഷാമം പരിഹരിക്കണമെന്നും നൗഫൽ മാത്രിയോട് ആവശ്യപ്പെട്ടു. 45530 സീറ്റുകള്‍ മലബാറിന്റെ അവകാശമാണ്. മലബാര്‍ കേരളത്തിലാണെന്നും ടീ ഷര്‍ട്ടില്‍ എഴുതിയിരുന്നു. യോഗത്തിൽ പ്രതിഷേധിച്ചതിന് നൗഫലിനെ മന്ത്രി വിമർശിച്ചു. യോഗത്തിൽ പങ്കെടുക്കാതെ പ്രതിഷേധം തുടർന്നതോടെ നൗഫലിനെ ഹാളില്‍ നിന്ന് പുറത്താക്കി. എന്നാല്‍ ഹാളിന് പുറത്തുനിന്നും പ്രതിഷേധം തുടര്‍ന്നതോടെ കന്റോണ്‍മെന്റ് പോലീസെത്തി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക