സമൂഹമാധ്യമങ്ങൾക്കെതിരെ നിയമനടപടിക്കൊരുങ്ങി അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫേസ്ബുക്കിനും ഗൂഗിളിനും ട്വിറ്ററിനുമെതിരെയാണ് ഡൊണാൾഡ് ട്രംപ് നിയമ നടപടിക്കൊരുങ്ങുന്നത്. ഈ പ്ലാറ്റ്ഫോമുകളിൽ നിന്നെല്ലാം ട്രംപിനെ വിലക്കിയിരുന്നു. ഇതിനെതിരെയാണ് നിയമനടപടി. തന്നെ ഇത്തരം മാധ്യമങ്ങളിൽ നിന്ന് വിലക്കിയത് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കലാണെന്ന് ട്രംപ് പറഞ്ഞു. യുഎസ് കാപ്പിറ്റോൾ മന്ദിരത്തിൽ നടന്ന ആക്രമണത്തിന് പിന്നാലെ ട്രംപ് പങ്കുവച്ച പോസ്റ്റുകളാണ് അദ്ദേഹത്തെ വിലക്കിയതിനുള്ള കാരണം.
ബൈക്കുകളുടെ വില 11,423 രൂപ വരെ വർധിപ്പിച്ച് കെടിഎം, വർധിപ്പിക്കുന്നത് ഈ വർഷം ഇത് മൂന്നാം തവണ!
ഫേസ്ബുക്ക് ട്രംപിന് രണ്ട് വർഷത്തെ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തുടർന്ന് ട്രംപിന്റെ മരുമകൾ ലാറ വീണ്ടും ട്രംപിന്റെ പോസ്റ്റുകളും വീഡിയോകളും പങ്കുവച്ചിരുന്നു. എന്നാൽ അതും ഫേസ്ബുക്ക് വിലക്കി. മേലിൽ ഇതാവർത്തിക്കരുതെന്ന നിർദേശവും നൽകി. ട്വിറ്ററും സമാന രീതിയിൽ ട്രംപിന് വിലക്കേർപ്പെടുത്തിയിരുന്നു. വിലക്കേർപ്പെടുത്തിയതിനു ശേഷം പിന്നീട് ട്വിറ്റർ അക്കൗണ്ട് തിരികെ ലഭിച്ചെങ്കിലും പിന്നീടുള്ള ട്വീറ്റുകളും പ്രശ്നമാക്കിയതിന്റെ സാഹചര്യത്തിൽ വീണ്ടും അക്കൗണ്ട് നീക്കം ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക