വ്യത്യസ്തമായ രീതിയില്‍ സെല്‍ഫിയെടുത്ത് ജീവന് തന്നെ അപകടത്തിലായ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ വെയില്‍സിലെ റെയില്‍വേ ട്രാക്കുകളുടെ തൊട്ടടുത്തിരുന്ന് ചിത്രമെടുക്കുന്നവരുടെ എണ്ണം കൂടിവരുന്നു എന്നാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്.കൊവിഡ് തുടങ്ങിക്കഴിഞ്ഞതിന് ശേഷം മാത്രം ഇത്തരത്തില്‍ ഗുരുതരമായ 433 സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത് എന്ന് അധികൃതര്‍ പറയുന്നു.
ഒരു കുഞ്ഞിനെ ചിത്രം പകര്‍ത്താനായി റെയില്‍വേ ക്രോസിംഗിലിരുത്തിരിയിക്കുന്ന ഒരു ചിത്രം അധികൃതര്‍ പങ്കുവയ്ക്കുകയുണ്ടായി. ആളുകള്‍ റെയില്‍വേ ട്രാക്കിലിരുന്നു കൊണ്ടുള്ള നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ബ്രിട്ടീഷ് ട്രാന്‍സ്പോര്‍ട്ട് പൊലീസും ട്രാന്‍സ്പോര്‍ട്ട് ഫോര്‍ വെയില്‍സുമായി ചേര്‍ന്ന് ഇപ്പോള്‍ ഒരു പുതിയ കാമ്പയിന് തുടങ്ങിയിരിക്കുകയാണ്. നിങ്ങളുടെ കുടുംബത്തന് നഷ്ടമുണ്ടാക്കിക്കൊണ്ടുള്ള ഒരു ചിത്രവും എടുക്കരുത് എന്നാണ് അവർ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ലെവല്‍ ക്രോസിംഗുകളില്‍ ചുറ്റിക്കറങ്ങുന്നതും ചിത്രം പകര്‍ത്തുന്നതുമെല്ലാം അങ്ങേയറ്റം അപകടകരവും നിയമവിരുദ്ധവുമാണ്. അങ്ങനെ സംഭവിച്ചാല്‍ നിങ്ങളെ കോടതിയില്‍ ഹാജരാക്കുന്നതും ആയിരം ഡോളര്‍ പിഴയടക്കേണ്ടി വരുന്നതുമാണ് എന്നും അധികൃതര്‍ വ്യക്തമാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക