മഹാമാരിയോട് പൊരുതുന്ന കാലത്ത് കൊവിഡ് പോരാളികളായ ആരോഗ്യപ്രവർത്തകർക്ക് ഒപ്പം നിൽക്കുന്ന പൊലീസിന്റെ ‘കവചമായി’ കാവല്‍പ്പാട്ട് ശ്രദ്ധേയമാകുന്നു. ക്രമസമാധാനം നില നിർത്തുന്നതിനൊപ്പം കൊവിഡ് വ്യാപനം രൂക്ഷമാകാതെ നോക്കേണ്ടതും പൊലീസുകാരുടെ ചുമതലയാണ്. മാസ്ക് ഇടുന്നത് മുതൽ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് വരെ ഉറപ്പ് വരുത്തണം. ഈ സേവനങ്ങള്‍ക്കിടെ ശ്രദ്ധേയമാകുകയാണ് കേരള പൊലീസിലെ സബ് ഇന്‍സ്പെക്ടമാര്‍ ചേര്‍ന്നൊരുക്കിയ ‘കവചമായി’ എന്ന സംഗീത ആല്‍ബം.
മലബാര്‍ സ്പെഷല്‍ പൊലീസ് (എം.എസ്.പി.) 1994 ബാച്ചിലെ 54 സബ് ഇന്‍സ്പെക്ടമാരാണ് ഇതില്‍ അണിനിരന്നിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് സംഗീത ആല്‍ബത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെയുള്ള എസ്.ഐമാരാണ് അഭിനയിച്ചിരിക്കുന്നത്. ഇടുക്കി അടിമാലി എസ്.ഐ. സന്തോഷ് സി.ആര്. ആണ് ആല്‍ബത്തിന്റെ രചനയും സംവിധാനവും.
പാടിയിരിക്കുന്നത് എം.പി.എസ്. 94 ബാച്ചിലെ പത്തോളം വരുന്ന എസ്.ഐമാരാണ്. കോവിഡ് കാലത്തെ പോലീസിന്റെ പ്രവര്‍ത്തനങ്ങളും ക്രമസമാധാനപാലത്തിനിടെ അവര്‍ക്കെതിരേയുണ്ടാകുന്ന ആക്രമണങ്ങളുമാണ് ആല്‍ബത്തിന്റെ ഇതിവൃത്തം. യുട്യൂബില്‍ ആല്‍ബം തരംഗമായിരിക്കുകയാണ്. പ്രസീധു കത്തിപ്പാറ, സരിത വി. നായര്‍ എന്നിവരാണ് സംവിധാനസഹായികള്‍. സംഗീതസംവിധാനം ഷാജി ജെയിംസ് അടിമാലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക