മരംമുറിയുമായി ബന്ധപ്പെട്ട വിവാദ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി സാജനെ സസ്പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആണ് സാജനെതിരെ ശിപാര്‍ശ നല്‍കിയത്. മരംമുറി അന്വേഷണം വഴിതെറ്റിച്ചുവിടാൻ സാജന് ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടുകൾ.
വയനാട്ടില്‍ നിന്നും മുറിച്ച മരങ്ങൾ പിടിച്ചെടുത്ത റേഞ്ച് ഓഫീസറെ കുടുക്കാനും സാജന് പരിശ്രമിച്ചു. സാജനെതിരെ റേഞ്ച് ഓഫീസര്‍ സമീര്‍ പരാതി നല്‍കിയതിനെ തുടർന്നാണ് അനേഷണം ഉർജ്ജിതമായത്. സസ്പെന്‍ഡ് ചെയ്യണമെന്ന ശിപാര്‍ശയില്‍ തുടര്‍നടപടികളിലേക്ക് സര്‍ക്കാര്‍ ഇതുവരെ കടന്നിട്ടില്ല.
നിശ്ചിത ദിവസത്തേക്കാണ് സാജന് ചുമതലയുണ്ടായിരുന്നത്. അതിനിടയിലാണ് നിയമപരമായി നടന്ന മരംമുറിയില്‍ പോലും സമീറിനെതിരെ സാജന് റിപ്പോര്‍ട്ട് കൊടുത്തത്. സാജനെ സസ്പെന്‍ഡ് ചെയ്യാനുള്ള സാധ്യത തന്നെയാണ് ഇപ്പോള്‍ മുന്നിലുള്ളത്. മരംമുറിയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയ ഒരു ഉദ്യോഗസ്ഥനെയും സംരക്ഷിക്കില്ലെന്ന് സര്‍ക്കാര്‍ മുന്നേ തന്നെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക