സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ബക്രീദിന് ലോക്കഡൗണിൽ ഇളവുകൾ നൽകികൊണ്ട് ഓണത്തിനും ക്രിസ്തുമസിനും സംസ്ഥാനം അടച്ചുപൂട്ടുന്ന രീതിയാണ് സർക്കാരിന്റേത് എന്നും ഇത് ശെരിയല്ലെന്നും മുരളീധരൻ പറഞ്ഞു.
താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ബുദ്ധിശക്തി ഉപയോഗിച്ച് സംസ്ഥാനത്തെ കൊവിഡിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ഒരു സര്‍ക്കാരും അങ്ങനെയുള്ള ഒരു മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കേരളത്തിലെ ജനങ്ങളെ കുരുതി കൊടുക്കുകയാണെന്നും വി മുരളീധരന് കുറ്റപ്പെടുത്തി.
ഇതിൽ നിന്നെല്ലാം തങ്ങൾ വ്യത്യസ്തമായ രീതിയിലാണ് കോവിഡിനെ നേരിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു കൊണ്ടിരിക്കുന്നു എന്നൊരു പരാമർശവും ഉയരുന്നുണ്ട്.ആ രീതി സമ്പൂർണ്ണമായി പരാജയപ്പെട്ടെന്ന് ബോധ്യമായി എന്നും മുരളീധരൻ കുറ്റപ്പെടുത്തി.കേന്ദ്ര സർക്കാരിന്റെ നിർദ്ദേശമല്ല കേരളത്തിന് ലോക്ഡോണിന്റെ കാര്യത്തിൽ പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക