പാകിസ്ഥാന് പ്രധാനമന്ത്രി ഇംറാന്‍ ഖാന് നരേന്ദ്ര മോദിയെയും ആര്‍എസ്എസിനെയും വിമര്‍ശിച്ചു. പാകിസ്ഥാന് അധിനിവേശ കശ്മീരിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഇംറാന്‍ ഖാൻറെ വിമർശനം.
ബി.ജെ.പിയും ആര്‍എസ്എസ് പ്രത്യയശാസ്ത്രവും ഇന്ത്യയ്ക്ക് തന്നെ ഏറ്റവും വലിയ ഭീഷണിയാണ് സൃഷ്ടിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിംകളെ മാത്രമല്ല, സിഖുകാരെയും ക്രിസ്ത്യാനികളെയും പട്ടികജാതിക്കാരെയും പരിഗണിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം ശരിയല്ല. ലോകമെമ്ബാടുമുള്ള കശ്മീരികളുടെ അംബാസഡറും അഭിഭാഷകനുമായി താന്‍ തുടരുമെന്ന് വിശുദ്ധ ഖുറാനെ ഉദ്ധരിച്ച് ഇംറാന്‍ ഖാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക