സമ്പൂർണ ലോക്ക്ഡൗണിനിടയിലും ബലിപെരുന്നാൾ ആഘോഷങ്ങൾക്കൊരുങ്ങുകയാണ് ഒമാൻ. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ സ്വന്തം വീടുകൾക്കുള്ളിൽ മാത്രമൊതുങ്ങുന്ന ആദ്യ പെരുന്നാളായിരിക്കും അവർക്കിത്തവണ. നാളെ മുതല്‍ ജൂലൈ 22 വരെയായിരുന്നു ഒമാന്‍ സുപ്രിം കമ്മറ്റി നേരത്തെ സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. പക്ഷെ, കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ജൂലൈ 24 വരെ ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ട് ഒമാന്‍ സുപ്രിം കമ്മറ്റി പിന്നീട് ഉത്തരവിടുകയായിരുന്നു.
മിഠായിത്തെരുവില്‍ വഴിയോരകച്ചവടത്തിന് അനുമതി, 36 കേന്ദ്രങ്ങള്‍ മാര്‍ക്ക് ചെയ്തു നല്‍കും
ഒമാനിലെ സ്വദേശികള്‍ക്കും സ്ഥിരതാമസക്കാരായ വിദേശികള്‍ക്കും എല്ലാം ഇത്തവണ വീടുകളിൽ തന്നെയായിരിക്കും പെരുന്നാൾ ആഘോഷം. എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങളും പൊതുപെരുന്നാള്‍ നമസ്കാരങ്ങളും പരമ്പരാഗത പെരുന്നാള്‍ കമ്പോളത്തിന്റെ പ്രവര്‍ത്തനങ്ങളും യാത്രകളും കുടുംബ ഒത്തുചേരലുകളും പൂര്‍ണ്ണമായി നിര്‍ത്തി വെക്കാനാണ് ഒമാന്‍ സുപ്രിം കമ്മറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക