വിളകളുടെ മുഖ്യശത്രുവായ ആഫ്രിക്കന്‍ ഒച്ചുകൾ പയ്യാമ്പലത്ത് ഭീഷണിയാവുന്നു. കേരള ദിനേശ് പയ്യാമ്പലം ഹെഡ് ഓഫീസ് വളപ്പിലും പരിസരങ്ങളിലുമാണ് ആഫ്രിക്കൻ ഒച്ചുകൾ പെരുകിയത്. ജീവനക്കാർ കൃഷിചെയ്ത നേന്ത്ര വാഴകളിലും പപ്പായയിലുമാണ് ഒച്ചുകളെ കണ്ടെത്തിയത്.
ലോകത്തെ നൂറ് അതിനികൃഷ്ട അക്രമി ജീവിവര്‍ഗങ്ങളിൽ ഒന്നാണ് ആഫ്രിക്കാന്‍ ഒച്ച്. കാര്‍ഷിക വിളകള്‍ അടക്കമുള്ള സസ്യങ്ങളെ ഇവ കൂട്ടത്തോടെ നശിപ്പിക്കും. വാഴ, പപ്പായ, മരച്ചീനി, ചേന, ചേമ്പ്, വിവിധ പച്ചക്കറികൾ എന്നിവയാണ് കൂടുതലായും ആക്രമണത്തിന് ഇരയാകുന്നത്. പുല്ലുവര്‍ഗം ഒഴികെ എല്ലാ ചെടികളും ഒച്ചുകളുടെ ഇഷ്ട ഭക്ഷണമാണ്. തൈകള്‍, തളിരുകള്‍, ഇല, പഴം തുടങ്ങിയവയെ കാർന്നുതിന്ന് ചെടികളെ നശിപ്പിക്കും. പായലുകളും അഴുകിയ ജൈവാവശിഷ്ടങ്ങളും ഒച്ചുകൾക്ക് പ്രിയമാണ്. കേരളത്തിൽ ആദ്യമായി പാലക്കാട് കണ്ടെത്തിയ ഇവ എല്ലാജില്ലകളിലും വ്യാപിച്ചിട്ടുണ്ട്. കായ് അഴുകല്‍, മഹാളി, കൂമ്പുചീയല്‍ തുടങ്ങിയ രോഗങ്ങള്‍ക്കും കാരണമാകും.
മനുഷ്യരുടെയും ശത്രു
കാർഷിക വിളകൾക്ക് മാത്രമല്ല മനുഷ്യർക്കും ശത്രുവാണ് ഒച്ചുകൾ. മെനിഞ്ചൈറ്റിസ്, തലച്ചോറിനെ ബാധിക്കുന്ന മാരക രോഗങ്ങള്‍ എന്നിവയുണ്ടാക്കുമെന്ന് കേരളാ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. സ്പർശിച്ചാൽ ചിലർക്ക് ചൊറിച്ചിലും വ്രണവുമുണ്ടാകും.
ജൈവ കീടനാശിനിയും
പരിസര ശുചീകരണത്തിലൂടെയും ഇവയെ തുരത്താമെങ്കിലും ഭക്ഷണമില്ലാതെ മൂന്ന് വർഷം വരെ മണ്ണിനിടിയിൽ കഴിയാൻ ശേഷിയുള്ളതിനാൽ കൊന്നൊടുക്കുകയാണ് അഭികാമ്യം. താറാവ്, കോഴി, പന്നി, മീന്‍ എന്നിവയ്ക്ക് തീറ്റയായും നല്‍കാം.
മറ്റ് ഉപദ്രവകാരികളായ സൂഷ്മ ജീവികളെ ബാധിക്കുന്നതിനാൽ കീടനാശിനി പ്രയോഗം ഫലപ്രദമല്ല. പുകയിലകഷായം, തുരിശ് മിശ്രിതം, ഉപ്പ് ലായനി എന്നിവ തളിച്ച് ഒച്ചുകളെ കൊല്ലാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക