പൂനെ: കഴിഞ്ഞ മൂന്ന് ദിവസമായി മഹാരാഷ്ട്രയിലെ പൂനെ, കൊങ്കൺ ഡിവിഷനുകളിൽ ചില പ്രദേശങ്ങളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സൃഷ്ടിച്ച പേമാരിക്ക് സാക്ഷ്യം വഹിച്ചു. സംസ്ഥാനത്ത് മഴയുമായി ബന്ധപ്പെട്ട മരിച്ചവരുടെ എണ്ണം 112 ആയി ഉയർന്നു. ശനിയാഴ്ച വൈകുന്നേരം വരെ 99 പേരെ കാണാതായിട്ടുണ്ട്.
മരിച്ചവരുടെ ബന്ധുക്കൾക്ക് സംസ്ഥാന-കേന്ദ്ര സർക്കാരുകൾ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.അതേസമയം, മഹാരാഷ്ട്രയിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേന തങ്ങളുടെ ടീമുകളെ വിന്യസിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിൽ മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ഇതുവരെ 112 പേർ മരിച്ചു. 53 പേർക്ക് പരിക്കേറ്റു. ജൂലൈ 21 നും 24 നും ഇടയിൽ റായ്ഗഡ് ജില്ലയിൽ മാത്രം 52 പേർ മരിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ പെയ്ത മഴയിൽ രത്നഗിരി ജില്ലയിൽ 21 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. സതാര (13), താനെ (12), കോലാപ്പൂർ (7), മുംബൈ (4), സിന്ധുദുർഗ് (2), പൂനെ (1).
അതേസമയം, റായ്ഗഡിൽ 53, സതാരയിൽ 27, രത്നഗിരിയിൽ 14, താനെയിൽ മൂന്ന്, സിന്ധുദുർഗ്, കോലാപ്പൂർ എന്നിവിടങ്ങളിൽ ഒരാൾ ഉൾപ്പെടെ 99 പേരെ കാണാതായിട്ടുണ്ട്. മൂവായിരത്തിലധികം മിണ്ടാപ്രാണികളും ജീവന്‍വെടിഞ്ഞു, ഇതിൽ ഭൂരിഭാഗവും സതാര ജില്ലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക