കൊച്ചി: കോതമംഗലത്ത് വെടിയേറ്റ് മരിച്ച മാനസയും രാഖിലും തമ്മിൽ മുൻപും തർക്കമുണ്ടായിരുന്നതായി പോലീസ്. മാനസ കണ്ണൂർ ജില്ലയിലെ നാറാത്ത് രണ്ടാം മൈൽ സ്വദേശിയും യുവാവ് തലശേരി സ്വദേശിയുമാണ്.
നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെൻ്റൽ കോളേജിൽ ഹൗസ് സർജൻസിൻ ചെയ്യുന്ന വിദ്യാർഥിയാണ് മാനസ. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
കോതമംഗലം നെല്ലിക്കുഴിയിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷമാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കയറി മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം രാഖിൽ സ്വയം നിറയൊഴിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവം നടക്കുമ്പോൾ മാനസയുടെ മൂന്ന് സഹപാഠികൾ ഒപ്പമുണ്ടായിരുന്നു. രാഖിലിനെക്കുറിച്ച് മാനസ നേരത്തെ ഒന്നും പറഞ്ഞിരുന്നില്ലെന്ന് ഇവർ വ്യക്തമാക്കിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെൻ്റൽ കോളേജിൽ ഹൗസ് സർജൻസിൻ ചെയ്യുന്ന വിദ്യാർഥിയായിരുന്നു മാനസ.
മാനസയും പ്രതി രാഖിലും തമ്മിൽ മുൻപും തർക്കമുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. മുൻ വൈര്യാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന വിലയിരുത്തലിലാണ് പോലീസ്. സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും തമ്മിൽ പരിചയപ്പെട്ടത്.
പിന്നീട് സൗഹൃദം തുടരാൻ താൽപ്പര്യമില്ലെന്ന് മാനസ അറിയിച്ചതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ മാനസയുടെ മാതാപിതാക്കൾ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് രാഖിലിന്റെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കണ്ണൂർ ഡിവൈഎസ്പി ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു.
ശല്യപ്പെടുത്തുകയില്ലെന്ന് രാഖിൽ ഉറപ്പു നൽകിയതിനാലാണ് പോലീസ് കേസെടുക്കാതെ ഒത്തു തീർപ്പാക്കിയത്. ഇതുമായി ബന്ധപ്പെട്ട വൈര്യാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക