കണ്ണൂര്‍: ജീവിതം തകര്‍ന്നെന്ന് രഗില്‍ തനിക്ക് മെസേജ് അയച്ചിരുന്നതായി സഹോദരന് രാഹുല്‍. മറ്റൊരു പ്രണയം തകര്‍ന്ന ശേഷമായിരുന്നു മാനസയെ പരിചയപ്പെട്ടത്.
കുറേ ദിവസങ്ങളായി ആരോടും കൂടുതല്‍ സംസാരിക്കാറില്ലായിരുന്നു. പണമുണ്ടാക്കിയാല്‍ ബന്ധം തുടരാന്‍ കഴിയുമെന്നായിരുന്നു രഗിലിന്റെ പ്രതീക്ഷ. പൊലീസ് വിളിപ്പിച്ച ശേഷവും ബന്ധം വിടാന്‍ തയാറായിരുന്നില്ല.
കൊലപാതകത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ നാലു തവണ രഗില്‍ മാനസയുമായി സംസാരിച്ചിരുന്നുവെന്ന് സുഹത്ത് ആദിത്യന് പറഞ്ഞു. രഗിലിന്റെ ബിസിനസ് പങ്കാളി കൂടിയാണ് ആദിത്യന്. ആദിത്യനുമൊത്താണ് ഇന്റീരിയര്‍ ഡിസൈനിങ് ബിസിനസ് ആണ് നടത്തിയത്.
മാനസ അവഗണിച്ചിട്ടും അവന് പിന്തിരിയാന് കഴിഞ്ഞില്ല. അവളെ മറക്കാന്‍ കഴിയില്ലെന്ന് അവന് പറയുമായിരുന്നു. എന്തുകൊ ണ്ടാണ് തന്നെ ഒഴിവാക്കുന്നതെന്ന് അറിയണമെന്നും പറഞ്ഞു. മാനസ നിരന്തരം അവഗണിച്ചതോടെയാണ് രഗിലിന് പകയായി മാറിയതെന്നും ആദിത്യന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക