കോതമംഗലം: മാനസയെ കൊല്ലാന്‍ രഖില്‍ തോക്കു വാങ്ങിയത് തന്റെ പുതിയ കാര്‍ വിറ്റ് . തോക്ക് രഖിലിന് ലഭിച്ചതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ക്കു നിയോഗിച്ച കോതമംഗലം സ്റ്റേഷനിലെ എസ്ഐ മാര്ട്ടിന് ജോസഫിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇവര്‍ നിലവില്‍ കണ്ണൂരിലാണുള്ളത്.
സംഘം കളക്ടറേറ്റില്‍നിന്ന് തോക്കിന്റെ ലൈസന്‍സ് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കും. എന്നാല്‍ ഈ തോക്കിന് ലൈസന്‍സില്ലെന്നു തന്നെയാണ് ലഭിക്കുന്ന സൂചനകള്‍. രഖില്‍ തോക്ക് സംഘടിപ്പിച്ചത് മാംഗ്ലൂരില്‍ നിന്നാണെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.
കൊലപാതകത്തിനുമുന്പ് രഖില്‍ എട്ടുദിവസത്തിലേറെ കേരളത്തിനുപുറത്ത് തങ്ങിയതായി വിവരമുണ്ട്. ഇതിനാല്‍ തോക്ക് തേടിയുള്ള അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്കും വ്യാപിപ്പിക്കും. രഖിലിന്റെ സമീപകാല യാത്രകളും ഫോണ്‍രേഖകളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചുവരികയാണ്.
രഖിലിന്റെ ഒരു സുഹൃത്തും ഉയാള്ക്കൊപ്പം കേരളത്തിന് പുറത്തേക്ക് പോയപ്പോള്‍ ഒപ്പം പോയിരുന്നുവെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഈ സുഹൃത്തും പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇയാളെ പോലീസ് ഒരുവട്ടം ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക