ആഗ്ര: ആറാം വിവാഹത്തിനൊരുങ്ങിയ ഉത്തർപ്രദേശ് മുൻ മന്ത്രി ചൗധരി ബഷീറിനെതിരെ പരാതിയുമായി ഭാര്യ നഗ്മ രംഗത്ത്. ശെയിഷ്ഠ എന്ന യുവതിയെ ചൗധരി ബഷീർ വിവാഹം കഴിക്കാനൊരുങ്ങുന്ന വിവരം അറിഞ്ഞാണ് ഭാര്യ നഗ്മ പരാതി നൽകിയത്.
വീട്ടിൽ നിന്ന് പുറത്താക്കി മുത്തലാഖ് ചൊല്ലിയെന്നാണ് പരാതി. വിവാഹത്തിന് ശേഷം ഭർത്താവ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു എന്നും പരാതിയിൽ ആരോപിച്ചിട്ടുണ്ട്.
ആഗ്രയിലെ മണ്ഡോല സ്റ്റേഷനിൽ ഭാര്യയുടെ പരാതിയിൽ ചൗധരി ബഷീറിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് വ്യക്തമാക്കി.മായാവതി സർക്കാരിന്റെ കാലത്ത് ഉത്തർപ്രദേശിലെ മന്ത്രിയായിരുന്നു ചൗധരി ബഷീർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക