ബെയ്ജിംഗ്: ചൈനയിലെ വുഹാന്‍ വൈറോളജി ലാബില്‍ നിന്നും രഹസ്യമായി വിവരങ്ങള്‍ ശേഖരിച്ച് യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍. ലാബിലെ വൈറസ് സാമ്പിളുകളുള്‍പ്പെടെ പ്രധാനപ്പെട്ട പല വിവരങ്ങള്‍ യുഎസ് ഏജന്‍സികള്‍ ശേഖരിച്ചെന്നാണ് വിവരം.
സംഭവവമുമായി ബന്ധപ്പെട്ട വിവിധ വൃത്തങ്ങളാണ് സിഎന്‍എന്നിനോട് ഇക്കാര്യം വ്യക്തമാക്കിയത്. എങ്ങനെയാണ് ഈ വിവരങ്ങള്‍ ശേഖരിച്ചതെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടില്ല. ലാബിലെ വിവരങ്ങള്‍ ഹാക്ക് ചെയ്തതാണെന്ന സൂചനയുമുണ്ട്.
അതേസമയം ലാബില്‍ നിന്നും ശേഖരിച്ച വൈറസ് സാമ്പിളുകളുടെയും മറ്റും വിവരങ്ങള്‍ പരിശോധിക്കുന്നതിന് തടസ്സങ്ങളുണ്ട്. ഇത്രയധികം വിവരങ്ങളില്‍ നിന്നും ആവശ്യമായത് വേര്‍തിരിച്ച് പ്രോസസ് ചെയ്യുകയെന്നത് ബുദ്ധിമുട്ടിയേറിയ കാര്യമാണ്. മറ്റൊരു പ്രധാന വിഷയം വിവരങ്ങളെ ചൈനീസ് ഭാഷയില്‍ പ്രത്യേക രീതിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കൊവിഡ് ഉത്ഭവം സംബന്ധിച്ച് നിര്‍ണായക വിവരമാണ് ഈ രേഖകള്‍ പരിശോധിക്കാനായാല്‍ ലഭിക്കുക. കൊവിഡിന്റെ ഉത്ഭവത്തിനു പിന്നില്‍ വുഹാന്‍ ലാബിന് പങ്കുണ്ടോ ഇല്ലയോ എന്ന് ഇതിലൂടെ വ്യക്തമാവും. നേരത്തെ പല തവണ അമേരിക്ക ഈ ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിലും ലോകാരോഗ്യ സംഘനയുള്പ്പെടെ ഇതിനാവശ്യമായ തെളിവില്ലെന്ന് വ്യക്തമാക്കിയിരുന്നു.
അതീവ അപകടകാരികളായ വൈറസുകളെ പറ്റി പഠനം നടത്തുന്ന വൈറളോജി ലാബാണ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി. അതിവേഗത്തില്‍ രോഗവ്യാപനം നടക്കാന്‍ സാധ്യതയുള്ളതും മരണസാധ്യത കൂടിയതുമായ രോഗാണുക്കളുടെ മേല്‍ ഈ ലാബില്‍ പരീക്ഷണം നടത്തുന്നു.
2003 ല്‍ സാര്‍സ് വൈറസിന്റെ വ്യാപനത്തോടെയാണ് ഇത്തരമൊരു ലാബ് നിര്‍മിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ തീരുമാനിച്ചത്. വരും കാലങ്ങളില്‍ സമാനമായ മഹാവ്യാധികള്‍ക്കെതിരെ കരുതിയിരിക്കാനും ഇതോടനുബന്ധിച്ച പരീക്ഷണങ്ങളും വാക്സിന് കണ്ടുപിടുത്തങ്ങളും നടത്തുക ആയിരുന്നു ഇങ്ങനെയൊരു ലാബ് കൊണ്ടുദ്ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക