ജയ്പൂർ: ബലാത്സംഗകേസ് പ്രതിയെ 24 മണിക്കൂറിനുള്ളിൽ 700 പൊലീസുകാരുടെ സഹായത്തോടെ അറസ്റ്റ് ചെയ്ത് അന്വേഷണസംഘം.ജയ്പൂർ റൂറൽ പൊലീസ് സുപ്രണ്ട് ശങ്കർ ദത്ത് ശർമ്മയാണ് അന്വേഷണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടത്.
നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയാണ് പിടിയിലായത്. കേസിലെ പ്രതിയായ സുരേഷ് കുമാർ മൊബൈൽ ഫോൺ പോലും ഉപയോഗിക്കാത്തത് അന്വേഷണം പ്രതിസന്ധിയിലാക്കി. വീട്ടിലേക്ക് പോകുന്ന വഴിയിൽ നിന്നാണ് സുരേഷ് കുമാർ നാല് വയസുകാരിയെ തട്ടിെകാണ്ടു പോയത്. പിന്നീട് ഏഴു കിലോ മീറ്റർ അകലെയുള്ള കുളത്തിന് സമീപത്തെത്തിച്ച് ബലാത്സംഗം ചെയ്തതിന് ശേഷം കൊലപ്പെടുത്തി.
കൊലപാതകത്തിൽ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തിയതോടെ െപാലീസ് കടുത്ത സമ്മർദത്തിലായി. എന്നാൽ അന്വേഷണത്തിനായി 700ഓളം പൊലീസുകാർ ഒന്നിച്ചതോടെ പ്രതിയെ 24 മണിക്കൂറിനുള്ളിൽ പിടികൂടാൻ സാധിച്ചു. പ്രതി ഒളിവിൽ കഴിഞ്ഞിരുന്നു സ്ഥലം നിരന്തരമായി മാറ്റിയിരുന്നു. എന്നാൽ ഈ പ്രതിസന്ധികളെ തരണം ചെയ്താണ് ഒടുവിൽ പ്രതി പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക